ദുബൈ: യു.എ.ഇയിലെ വാഹന ഉടമകൾക്ക്ആശ്വാസ വാർത്ത. പുതുവർഷത്തിൽ വാഹ ന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ കുറവു വന്നേക്കും. ഈ വർഷം ഇൻഷുറൻ സ് പ്രീമിയത്തിൽ 10-15 ശതമാനം വർധന ഉ ണ്ടായ സാഹചര്യത്തിൽ 2024ൽ നേരിയ വർ ധന മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മേ ഖലയിലുള്ളവർ വിലയിരുത്തിയത്.ഡീലർമാർ നൽകിയ ഒരു വർഷത്തെ സൗജ ന്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ പുതി യ കാർ ഉടമകൾക്ക് ഇതിന്റെ ഗുണം ലഭി ക്കും. അതേസമയം, ചില ഡീലർമാർ പരിമിത മായ മോഡലുകൾക്ക് രണ്ടു വർഷത്തെ സൗ ജന്യ ഇൻഷുറൻസ് അനുവദിക്കുന്നുണ്ട്.
എങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ കാര്യ മായ ക്ലെയിമുകൾ ഉണ്ടായിട്ടില്ല എങ്കിൽ റി ന്യൂവൽ നിരക്ക് കുറവായിരിക്കുമെന്നാണ് പ്ര തീക്ഷ. ഉയർന്ന ക്ലെയിം റെക്കോഡുള്ള പോ ളിസി ഉടമക്ക് പ്രീമിയത്തിലും കാര്യമായ വർ ധന ഉണ്ടായേക്കുമെന്ന് ഇൻഷുറൻസ് മാർ ക്കറ്റ് എ.ഇ സി.ഇ.ഒ അവിനാശ് ബാബുർ പറ ഞ്ഞു. വ്യക്തികളുടെ റെക്കോഡിനനുസൃത മായി ഇത് 15-25 ശതമാനംവരെയാകാം. ഇ ത് ഇൻഷൂററുടെ അപകടസാധ്യതയെ പ്രതി ഫലിപ്പിക്കുന്നതിനാൽ മികച്ച ഇൻഷുറൻസ് കവറേജ് നൽകുന്നത് തുടരുമെന്നും അദ്ദേ ഹം പറഞ്ഞു.
അതേസമയം, ഈ വർഷം ഇൻഷുറൻസ് പ്രീ മിയത്തിൽ വർധന വന്നതിൽ ജ്വലന യന്ത്രങ്ങളോ ബാറ്ററി യന്ത്രങ്ങളോ എന്നത് അടി സ്ഥാനമാക്കിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. ഉദാഹരണത്തിന് ഈ വർഷം ടെസ്ല ഉടമക്ക് ശരാശരി പ്രീമിയം 3475 ദിർഹമിൽനി ന്ന് 4016.39 ദിർഹമായി ഉയർന്നിട്ടുണ്ട്.
Comments are closed.