ഗസ്സയിൽനിന്ന് 80 രോഗികൾകൂടി അബൂദബിയിൽ

അബൂദബി: ഗസ്സയിൽനിന്ന് പരിക്കേറ്റവരെ യും രോഗികളെയും വഹിച്ചുള്ള മൂന്നാമത് വിമാനം അബൂദബിയിലെത്തി. രോഗികളും കുടുംബാംഗങ്ങളുമടക്കം 170 പേരെയും വ ഹിച്ചുള്ള ഇത്തിഹാദ് വിമാനമാണ് തിങ്കളാ ഴ്ച എത്തിയത്. ചികിത്സ ആവശ്യമായ 80 പേരാണ് സംഘത്തിലുള്ളത്. ഇവരിൽ മിക്ക വരും അർബുദബാധിതരാണ്. ഈജിപ്തി ലെ അൽ ആരിഷ് വിമാനത്താവളം വഴിയാ ണ് ഇവരെ എത്തിച്ചത്.ഗസ്സയിൽ താൽക്കാലികമായി പ്രഖ്യാപിച്ച വെടിനിർത്തൽ സാഹചര്യം ഉപയോഗപ്പെടു ത്തിയാണ് ഇവരെ അതിർത്തി കടത്തിയത്. പ്രാഥമിക പരിശോധനകൾക്കുശേഷം തുടർ ചികിത്സ ആവശ്യമായവരെയാണ് യു.എ.ഇ യിലേക്ക് കൊണ്ടുവന്നത്. നേരത്തെ രണ്ടു വിമാനങ്ങളിലായി പരിക്കേറ്റ കുട്ടികളുടെ ഒരു സംഘം അബൂദബിയിലെത്തിയിരുന്നു. ഇവ രുടെ ചികിത്സ ആശുപത്രിയിൽ പുരോഗമി ക്കുകയാണ്.ഇത്തവണ എത്തിയവരിൽ പ്രായമായവരാണ് കൂടുതലായുള്ളത്. ഇവരിൽ മിക്കവരും അർബുദബാധിതരാണ്. ഗസ്സയിൽനിന്ന് 1000 അർബുദരോഗികളെ യു.എ.ഇയിലെ ത്തിച്ച് ചികിത്സിക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംഘത്തിൽ കൂടുതൽ അർബുദരോഗികൾക്ക് ഇടംലഭിച്ചത്. വി മാനത്താവളത്തിൽ ഊഷ്‌മള സ്വീകരണമാ ണ് ഗസ്സയിൽനിന്നെത്തിയ സംഘത്തിന് ലഭി ച്ചത്. ഇമാറാത്തി ഉദ്യോഗസ്ഥർ ഓരോരുത്ത രെയും പ്രത്യേകം പരിഗണനയോടെ രാജ്യ ത്തേക്ക് സ്വാഗതംചെയ്തു. 1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ. ഇ പ്രസിഡൻറ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചി രുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച കുട്ടിക ളും തിങ്കളാഴ്ചത്തെ വിമാനത്തിലുണ്ടായിരു ന്നു. യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഗുരുതരമായി പ രിക്കേറ്റ കുട്ടികളെ രാജ്യത്തെത്തിക്കുന്നത്.കഴിഞ്ഞ ദിവസം യു.എ.ഇയിൽനിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തു‌ക്കൾ ഗസ്സയിലെ ത്തിയിരുന്നു. 10 വലിയ ട്രക്കുകളിലായി 16,520 ഭക്ഷ്യക്കിറ്റുകളടങ്ങിയ സഹായ വ സ്തു‌ക്കൾ റഫ അതിർത്തി വഴിയാണ് ഗസ്സ യിലെത്തിച്ചത്. എമിറേറ്റ്സ് റെഡ് ക്രസന്റി ന്റെ നേതൃത്വത്തിലാണ് ഈ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് തുടക്കമായിട്ടു ണ്ട്.യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആ ശുപത്രിയിലേക്ക് ആവശ്യമായ സംവിധാന ങ്ങളും റഫ അതിർത്തി കടന്നിട്ടുണ്ട്.

Comments are closed.